Posts

Showing posts from October, 2015

ബ്രഹ്മാവ്

കിളികളാണല്ലൊ നമ്മുക്ക്‌ പുരാണ കഥകളെല്ലാം പറഞ്ഞു തരാറ്.  പരമ്പരകളായി അവർ ആ വിദ്യ കൈ മാറി ഇന്നും അതു നിലനിർത്തുന്നു.  ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ഈശ്വരന്മാർ ആണെന്നത്‌ ആദ്യപാഠങ്ങളിൽ പെടും.  പ്രായം നോക്കിയാൽ അതിൽ കവിഞ്ഞ അറിവ് ഉണ്ടാവാൻ സാധ്യത ഇല്ല്യാത്ത ഒരു കുട്ടിക്കിളി സ്വന്തം അമ്മയോട് സംസാരിയ്ക്കുന്നത്ത് ഞാൻ ഒരിയ്ക്കൽ കേൾക്കുകയുണ്ടായി.  നിർഭാഗ്യവശാൽ, ഒരു കഴുകൻ മൂലം, ആ സംവാദം മുഴുവൻ കേൾക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായില്ല്യാ.  ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ആ കുട്ടിക്കിളിയുടെ ചോദ്യങ്ങൾക്ക് ഉത്തരം ഭാവിയിൽ എനിയ്ക്ക് ലഭിയ്ക്കുമായിരിയ്ക്കും.   അംബേ ഞാൻ അമ്പരന്നു അംബുജാസനനെങ്ങും അമ്പലമില്ലെന്നുള്ള വിവരം അറിഞ്ഞപ്പോൾ ഇമ്പത്താൽ നമ്മെ എല്ലാം പടച്ച തമ്പുരാന്‌ അമ്പലം എന്തുകൊണ്ടു ഇല്ലെന്നു ചൊല്ലു അംബേ. എന്നോടു ചൊല്ലി എന്റെ ഏറ്റവും നല്ല സഖി തെറ്റില്ല ബ്രഹ്മനെ നാം തൊഴുതില്ലെന്ന് വെച്ച് പോറ്റമ്മയോളം വരാ പെറ്റമ്മയെന്നപോലെ പോറ്റിയാം വിഷ്ണുവോളം വരില്ല ബ്രഹ്മദേവൻ. ഇന്ദിരാപതിയ്കൊപ്പം ഇന്ദുചൂഡനെയും നാം എന്തു കാരണം കൊണ്ടു എങ്കിൽ തൊഴുതീടുന്നു. വന്ദിയ്ക്കുന്നുണ്ട് നമ്മൾ വാഹന ന

ഞാനും ഒരമ്മയല്ലെ?

ഞാൻ ജനിച്ചത് കാരാഗൃഹത്തിലാണ്‌.  മറ്റുളവർ സ്വതന്ത്രമായി കഴിയുന്നത് പക്ഷേ എനിയ്ക്ക് കാണാമായിരുന്നു.  വിശപ്പുള്ള ഒരാളുടെ മുൻപിൽ, കൈയ്യെത്താദൂരത്ത് ഇഷ്ട ഭക്ഷണം വെച്ചപോലെ.  ഈ ദുസ്സഹം എന്ന് തോന്നുന്ന ജീവിതത്തിനോടും ഞാൻ പതുക്കെ പൊരുത്ത പെട്ടു.  ഒരു സാന്ത്വനമായി ആ സമയത്ത് ഒരു പുരുഷൻ എത്തി, അതേ കരാഗൃഹത്തിൽ.  വലിയ താമസം ഇല്ല്യാണ്ടേ ഞാൻ ഒരു അമ്മയായി, അദ്ദെഹത്തിന്റെ കുട്ടികളുടെ അമ്മ.  എന്റെ ജീവിതത്തിൽ ആദ്യമായി ഒരു സന്തോഷം!  ആ മരുപ്പച്ച ഞാൻ ശെരിയ്ക്കും ആസ്വദിച്ചു. പക്ഷേ, ആ സന്തോഷം അധിക കാലം നീണ്ട് നിന്നില്ല്യാ. എന്റെ കുഞ്ഞ് ജനിച്ചതും അതിനെ അവർ എന്നിൽ നിന്ന് അപഹരിച്ചുകൊണ്ടുപോയി.  വാക്കുകളാൽ രേഖപ്പെടുത്താൻ പറ്റുനതിലും അപ്പുറം ആയിരുന്നു ആ ദുഃഖം.  എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ വേദന.  പിന്നെ പിന്നെ അതൊരു പതിവായി.  എന്റെ എല്ലാ കുഞ്ഞുങ്ങളേയും അവരപഹരിയ്ക്കും, എന്നിട്ട് വില്ക്കുകയോ കൊല്ലുകയോ ചെയ്യും.  എന്തൊരു വർഗ്ഗം അല്ലെ!  എന്ത് പാപമാണാവോ ഞാൻ ചെയ്തതു.  എങ്ങനെയെങ്കിലും ഈ ജീവിതം ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതി എന്നായി.  കുട്ടികളുണ്ടാവില്ല എന്നൊരു സ്ഥിതി എത്തിയാൽ അവർ എന്നെ വെച്ച്