Posts

Showing posts from 2017

ശണ്ഠന്റെ വിലാപം

Image
ഒരു സാധാരണ ജീവിതം മാത്രം ആഗ്രഹമുള്ള ഒരു സാധരണക്കാരനാണ്‌ ഞാൻ.  വലിയ അംബീഷൻ ഒന്നും ഇല്ല്യ എന്നു തന്നെ പറയാം.  അതിനാൽ തന്നെ PhD കഴിഞ്ഞാൽ ഉടനെ എന്റെ കല്യാണം ഉണ്ടാവും എന്നു തന്നെയാണ്‌ ഞാനും എന്റെ സുഹൃത്തുകളും ബന്ധുക്കളും കരുതിയിരുന്നത്.  ഒരു 25-26 വയസ്സായപ്പോൾ (ഇപ്പോൾ എനിക്ക് 30 വയസ്സാണ്‌) ആലോചനകൾ വരാനും തുടങ്ങി.  കാര്യത്തിനോടടുത്തപ്പോൾ എന്റെ മട്ടും ഭാവവും മാറി.  എനിക്ക് എന്തെന്നില്ല്യാത്ത പേടി.  ഞാൻ തള്ളി നീക്കാൻ തുടങ്ങി.  PhD കഴിഞ്ഞിട്ടില്ല്യ എന്ന ന്യായം തുണക്കുണ്ടലോ (27 വയസ്സിലാണ്‌ PhD കഴിഞ്ഞത്). പക്ഷെ, നല്ല നല്ല ആലോചനകൾ വന്നു തുടങ്ങി.  ആലോചിക്കുന്നതിൽ തെറ്റില്ല്യലോ, കല്യാണം PhD കഴിഞ്ഞിട്ടു തന്നെ മതി എന്ന മറുന്യായം അച്ഛനും അമ്മയും പറഞ്ഞു. എന്റെ പേടി മൂർധന്യാവസ്ഥയിലെത്തി. എനിക്ക് കല്യാണം വേണ്ട എന്ന് തോന്നി തുടങ്ങിയത് അപ്പോഴാണ്‌.  അച്ഛനോടും അമ്മയോടും അത് ഞാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു.  അവർക്ക് അത് സമ്മതമായില്ല്യ എന്ന് പ്രത്യേകിച്ച് പറയണ്ടലൊ.  പലകുറി ചർച്ചകൾ നടന്നു.  എന്റെ മനസ്സ് മാറിയില്ല്യ.  ഞാൻ കൂടുതൽ പേരെ എന്റെ ഈ തീരുമാനം അറിയിച്ചു.  ചർച്ചയിൽ കൂടുതൽ പേർ പങ്കെടുക്കാൻ തുടങ്ങി.

പാനേം കളി

പഴയ കാല കഥകൾ പലതും പറഞ്ഞു തന്നിട്ടുണ്ട് മുത്തശ്ശ്യമ്മ.  ഒരിക്കൽ മുത്തശ്ശ്യമ്മ “പാനേം കളി” എന്താണെന്ന് എനിയ്ക്ക്‌ പറഞ്ഞു തന്നു. മൂന്നാല്‌ കഥാപാത്രങ്ങളാണത്രെ ഉള്ളത്‌. ഒരു പ്രധാന ഭാഗം മാത്രമാണ്‌ മുത്തശ്ശ്യമ്മ പറഞ്ഞത്. ഒരു നമ്പൂതിരി വാളും പരിചയും എവിടെയോ വെച്ച്‌ മറക്കും. പിന്നെ എല്ലാവരോടും കണ്ടുവോ കണ്ടുവോ എന്നു ചൊദിക്കും. പേരറിയില്ല്യ നമ്പൂതിരിക്ക്‌. അപ്പോൾ വർണ്ണിക്കാൻ പറയും എല്ലാവരും. ഒന്ന്‌ വട്ടത്തിലും മറ്റത്‌ നീളത്തിലും ആണെന്നാണ്‌ ഉത്തരം. അപ്പോൾ അവർ ഓരോന്ന്‌ ഊഹിച്ച്‌ ചോദിക്കും. പപ്പടവും പഴവും ആണൊ എന്നൊക്കെ.  എത്രയായാലും ശരി ഉത്തരം കിട്ടില്ല്യ.  ഇതാണ്‌ കളി. ഫ്രോയിഡിയൻ ചിന്തകൾ അറിയുന്നതുകൊണ്ടാണൊ എന്നറിയില്ല്യ, ഞാൻ ഇതിന്‌ വേറെ അർത്ഥങ്ങൾ കാണുന്നു.  അത് ശരിക്കുമുള്ളതാണോ അതോ എന്റെ ഭ്രമം ആണോ?  അറിയില്ല്യ.  എങ്ങിനെ അറിയാൻ.  എന്നാലും, നിങ്ങൾക്ക് എന്ത് തോന്നുന്നു?

ഞങ്ങളും നമ്മളും

Image
ജല്ലികട്ട് പ്രക്ഷോഭം നടക്കുമ്പോൾ ഞാൻ ചെന്നൈയിൽ ഉണ്ടായിരുന്നു. വളരെ ശാന്തവും അഹിംസാപരവും ആയിരുന്നുവെങ്കിലും എന്നെ തെല്ല് അസ്വസ്ഥനാക്കിയിരുന്നു ജല്ലികട്ട് പ്രക്ഷോഭം. ഓരോ "തമിഴൻ ഡാ" എന്ന മുറവിളിയും, ഞാൻ തമിഴനല്ല എന്ന് എന്നെ ഓർമപ്പെടുത്തി. പുറത്താക്കപ്പെട്ട ഒരു അനുഭവം. ഭൂരിഭാഗം ജനത അവരുടെ സ്വന്തം വ്യക്തിമുദ്രയിൽ അതിയായി അഭിമാനം കൊള്ളുമ്പോൾ, ബാക്കിയുള്ളവരിൽ അത് അസ്വസ്ഥത സൃഷ്ടിച്ചെക്കാം എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിൽ വേറെ ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും. ഞങ്ങൾ ഹിന്ദുക്കൾ, ഞങ്ങൾ മലയാളികൾ, ഞങ്ങൾ എഞ്ചിനീയർമാർ, ഞങ്ങൾ ഈശ്വര വിശ്വാസികൾ എന്നൊക്കെ പറയുമ്പോൾ, അതിൽ പെടാത്തവർക്ക് പുറത്താക്കപ്പെട്ട പോലെ തോന്നിയേക്കാം. ഇതെല്ലാം നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെ. പക്ഷെ അത് കൊട്ടിഘോഷിക്കണ്ട എന്ന് തോന്നി. മലയാളിയോട് സംസാരിക്കുമ്പോൾ നമ്മൾ മലയാളികൾ എന്ന് പറയാം. എന്നാൽ തമിഴാനോട് സംസാരിക്കുമ്പോൾ ഞങ്ങൾ മലയാളികൾ എന്ന് പറയുന്നതിന് പകരം നമ്മൾ തെക്കേ ഇന്ത്യക്കാർ എന്ന് പറയാം. ഇത് പോലെ ഞങ്ങൾ എന്നതിന് പകരം നമ്മൾ എന്ന് പറയാൻ ശ്രമിക്കാം. ആരെയും കുറ്റ പെടുത്തുകയല്ല ഞാൻ. അങ്ങിനെ കുറ്റ

കൊച്ചി ബിനാലെ

Image
അങ്ങിനെ കൊച്ചി ബിനാലെ കാണാൻ കഴിഞ്ഞു. ഇനി അത് കാണാൻ കഴിഞ്ഞില്ല്യ എന്ന ദുഃഖം ഇല്ല്യ. ആസ്പിൻ വാളിൽ ഉള്ളത് മാത്രമേ കണ്ടുള്ളൂട്വോ, എന്നാലും തൃപ്തി ആയി. അധികമൊന്നും മനസിലായില്ല്യ. എന്നാൽ ചിലത് അത്ഭുത പെടുത്തുന്നവയായിരുന്നു. അതിൽ ഏറ്റവും പ്രധാനം ഈ കക്കൂസാണ്.  പേപ്പർ ചുരുട്ടി അവ ഒട്ടിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ് അത്ഭുതം. അടുത്തുനിന്ന് നോക്കിയാൽ ഇങ്ങിനെ ഇരിക്കും. പതിനഞ്ച് മാസം എടുത്തുത്രെ ഇതുണ്ടാക്കാൻ. അത് പോലെ തന്നെയാണ് കാളത്തോലുകൊണ്ടുണ്ടാക്കിയ കെട്ടിടങ്ങൾ. പക്ഷെ, നമ്മൾ കാണുന്നതും അവർ അവിടെ എഴുതയിട്ടണ്ണതും തമ്മിൽ വലിയ ബന്ധമൊന്നും തോന്നിയില്ല്യ. ഉദാഹരണത്തിന്, ഒരു പ്രദർശിതം ഇതായിരുന്നു. കലാകാരന്റെ ജന്മദിനം  ബൾബുക്കൊണ്ട്  വരച്ചത്. എന്നാൽ അതിനെക്കുറിച്ച് എഴുതിയിട്ടുള്ളത് ഇതായിരുന്നു.  ഇത്രയൊക്കെ അർത്ഥങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അതും പോട്ടെ എന്ന് വെക്കാം. ഈ താഴെ കാണുന്നതൊക്കെ കലയാണത്രെ.   രാജാവ് വസ്ത്രം അണിഞ്ഞിട്ടില്ല്യ എന്ന് പറയാൻ വയ്യലോ.

ജീവിതോദ്ദേശ്യം

നല്ലൊരു നെയ്യപ്പം കൊടുത്തിട്ട് ഇതൊന്ന് കഴിക്കുമൊ എന്ന് ചോദിചാൽ, സാധാരണ നിലയ്ക്ക്, എന്തിനാ കഴിക്കുന്നതു എന്ന ചോദ്യം ഉണ്ടാവില്ല്യ.  അതേ സമയം, കയപ്പക്ക (പാവക്ക) നീരാണെങ്കിലൊ, ചോദ്യങ്ങളുടെ പൂരമാവും.  പിന്നെ ആരോഗ്യത്തിന്‌ നല്ലതാണ്‌ എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ കുടിക്കുമായിരിക്കും. അതു പോലെ, ജീവിതം തികച്ചും മധുരകരമായിരുന്നെങ്കിൽ നമ്മൾ ജീവിതോദ്ദേശ്യം തേടി പോകില്ലായിരുന്നു.  വരുംകാല സുഖ പ്രതീക്ഷ കഷ്ടപ്പാടിൽ പതറാതിരിക്കാൻ നമ്മെ സഹായിക്കും.  ജീവിതോദ്ദേശ്യം തേടുന്നതിന്റെ പൊരുൾ ഇതു തന്നെ.  അത് വെറും മരുപ്പച്ചയാവാനും മതി.